ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു. ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടനകളും തമ്മിലുള്ള തർക്കം പരിഹരിച്ചു.മലയാള സിനിമകള്‍ തുടർന്നും പ്രദർശിപ്പിക്കാൻ പി.വി.ആർ സമ്മതിച്ചായാണ് വിവരം. സിനിമാ സംഘടനകളും പി.വി.ആർ പ്രതിനിധികളും തമ്മില്‍ ഓണ്‍ലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വിർച്വല്‍ പ്രിന്റ് വിഷയത്തില്‍ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകള്‍ നടന്നുവരികയായിരുന്നു, സംഭവത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ പ്രതികരിച്ചിരുന്നു, പ്രതിസന്ധിഘട്ടത്തില്‍ പിവിആർ അടക്കമുള്ള തിയേറ്റർ ഉടമകളുടെ കൂടെ നിന്നവരാണ് താനും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവുമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞു. പിവിആർ കാർട്ടല്‍ സ്വഭാവത്തിലാണ് പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ് ചോദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടും ആടുജീവിതം പ്രദർശനം നിർത്തുന്നത് ഫോണ്‍ വഴി പോലും അറിയിച്ചിട്ടില്ലെന്നും ബ്ലെസി പറഞ്...
തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ് ,തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.30 നും 11.45 നും ഇടക്കും പാറമേക്കാവില്‍ ഉച്ചയ്ക്ക് 12 നും 12.15നും ഇടക്കുമാണ് കൊടിയേറ്റം. നെയ്തലക്കാവ് ക്ഷേത്രത്തിലാണ് ഏറ്റവും അവസാനം കൊടിയേറുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം.സാമ്ബിള്‍ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.
കോഴിവില റെക്കോഡിലേക്ക്; ലോബികൾക്ക് കടുംപിടിത്തം, വില നിർണയിക്കുന്നത് തമിഴ്നാട്-കർണാടക ലോബി കണ്ണൂർ : ചൂടുകൂടുന്നതിനിടയിലും കോഴിയിറച്ചിക്ക് വില പൊള്ളുന്നു. രണ്ടാഴ്ചയായി അടിക്കടി കോഴിവില കുതിക്കുകയാണ്. ജനുവരി അവസാനത്തോടെ 140 -150 രൂപ ചില്ലറ വിൽപനയിലുണ്ടായിരുന്ന ബ്രോയ്ലർ കോഴിവില ചൊവ്വാഴ്ച 220 രൂപ വരെയെത്തി. ഇതേ കാലയളവിൽ 110-120 രൂപയുണ്ടായിരുന്ന ലെഗോൺ കോഴിക്ക് 170-180 രൂപയാണിപ്പോൾ മാർക്കറ്റിൽ. ഫാമുടമകളുടെ തീരുമാനത്തിനനുസരിച്ചാണ് വില കയറുന്നതെന്ന് കച്ചവടക്കാർ പറയുന്നുണ്ടെങ്കിലും ഫാമുടമകൾ ഉൽപാദനം കുറച്ച് കൃത്രിമമായി വില വർധിപ്പിക്കുകയാണെന്നാണ് വിലയിരുത്തൽ. സാധാരണ കോഴിമുട്ടക്ക് വില കയറുന്ന ക്രിസ്മസ്-പുതു വർഷത്തോടനുബന്ധിച്ച് ഡിസംബറിലാണ് ലെഗോൺ കോഴിക്ക് വില വർധിക്കുന്നത്. ഡിസംബറിൽ 160 രൂപവരെയേ ഉയർന്നിരുന്നുള്ളൂ. ചിക്കൻ്റെ വില നിർണയിക്കുന്നതു തമിഴ്നാട്-കർണാടക ലോബിയാണ്. മത്സ്യലഭ്യത കുറഞ്ഞതും കോഴി യിറച്ചിക്ക് വില വർധിക്കാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു. കോഴി വ്യാപാരികളുടെ ഇരു സംഘടനകളും അതത് ദിവസത്തെ വില തങ്ങളുടെ അംഗങ്ങളെ അറിയിക്കുന്നുണ്ട്. ഇതുപ്രകാരമാണ് വില ഏകീകരണം നടക്കുന്നത്. വി...
വ്യാപാര, വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നൽകിയ ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടി. ലൈസൻസ് പിഴ കൂടാതെ പുതുക്കുന്നതിനുള്ള കാലാവധി നേരത്തെ മാർച്ച് 31 വരെ നീട്ടിയിരുന്നു. അതാണ് ജൂൺ 30 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്.
സംസ്ഥാനത്ത് വൃദ്ധ സദനങ്ങള്‍ വര്‍ധിക്കുന്നു; നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം കോട്ടയം: മക്കളും കൊച്ചുമക്കളും വരുമെന്ന പ്രതീക്ഷയില്‍ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അമ്മമാര്‍ കേരളത്തിലെ വൃദ്ധസദനങ്ങളിലെ നൊമ്ബരക്കാഴ്ചകളില്‍ ഒന്ന് മാത്രം. കോട്ടയം തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധ സദനത്തില്‍ മകന് കൊണ്ടുചെന്നാക്കിയ അമ്മയ്ക്ക് പതിനായിരം രൂപ ജീവനാംശം നല്കാന് കോടതി വിധിച്ചു. ഒരു മാസം നല്കി. മുടങ്ങിയപ്പോള്‍ പരാതി നല്‍കാമെന്ന് പറഞ്ഞ ജീവനക്കാരോട് ആ അമ്മയുടെ മറുപടി ഇങ്ങനെ ''ഇനി അവനെ കോടതിയില്‍ കയറ്റേണ്ട മോനേയെന്ന്''! ഉള്ളു നിറയെ മാതൃസ്നേഹം സൂക്ഷിക്കുന്ന പാവം അമ്മമാരെ കാത്തിരിക്കുന്നതാവട്ടെ വൃദ്ധസദനങ്ങളും. കേരളത്തിലെ വൃദ്ധസദനങ്ങളില്‍ ഇപ്പോള്‍ കൂടുതലുയരുന്നത് മാതൃവിലാപമാണ്. മക്കളും ബന്ധുക്കളും എല്ലാമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണത്തിലുണ്ടായ വര്‍ധന, അമ്മമാര്‍ കേരള സമൂഹത്തില്‍ ബാധ്യതയാകുന്നുവെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സര്‍ക്കാരിന്റേയും ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റേയും കീഴിലുള്ള വൃദ്ധസദനങ്ങളില്‍ അന്തേവാസികളുടെ എണ്ണത്തില്‍ കഴിഞ...
Comments
Post a Comment