ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ 65കോടിയുടെ കെട്ടിടസമുച്ചയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു ഇരിട്ടി ; ഇരിട്ടി താലൂക്കാശുപത്രിക്ക് ആർദ്രം പദ്ധതിയിൽ നിർമ്മിക്കുന്ന ബഹുനില കെട്ടിട സമുച്ഛയത്തിനുള്ള പ്രവ്യത്തി ടെണ്ടർ ചെയ്തു. കിഫ്ബി ഫണ്ടിൽനിന്നും 64 കോടി രൂപ മുടക്കിയാണ് ആറ് നില കെട്ടിടം നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തുത്തിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ചാൽ രണ്ട് മാസത്തിനകം നിർമ്മാണം ആരംഭിക്കും.കെ.എസ.്ഇ.ബിയാണ് കെട്ടിട നിർമ്മാണത്തിന്റെ കൾസൾട്ടൻസി. ആസ്പത്രിയിലെ പഴകിപ്പൊളിഞ്ഞ സ്റ്റാഫ് ക്വാർടേഴ്സുകൾ നിലനിന്ന സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് ഹൈടെക്ക് കെട്ടിടം നിർമ്മിക്കുക. പഴയ ക്വാർടേഴ്സുകൾ ഇതിനായി നേരത്തെ പൊളിച്ചു നീക്കി.ആധുനിക നിലവാരത്തിൽ ഉയരുന്ന ആശുപത്രിയിലേക്ക് ഇരിട്ടി നേരമ്പോക്ക് വഴിയുള്ള റോഡ് ആശുപത്രിവരെ വീതി കൂട്ടി വീകരിക്കാനുള്ള പ്രവർത്തനത്തിനും ജനകീയ കർമ്മസമിതി നേതൃത്വത്തിൽ തുടക്കമായി.ആറു നില കെട്ടിടം പൂർത്തിയാവുന്നതോടെ മലയോരത്തെ വിപുലമായ സൗകര്യങ്ങളുള്ള മികച്ച സർക്കാർ ആശുപത്രിയായി ഇരിട്ടി താലൂക്കാശുപത്രിയെ മാറ്റാനാകു...
ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ നൽകണം ; വിദ്യാർഥികളിൽ നിന്ന് പണം പിരിക്കാൻ സർക്കാർ തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണംപിരിക്കാൻ തീരുമാനം. ചോദ്യപേപ്പർ അച്ചടിക്കാൻ 10 രൂപ പിരിക്കാൻ ആണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികളിൽ നിന്ന് ചോദ്യപേപ്പറിന് പണം ഈടാക്കുന്നത് ഇതാദ്യമായാണ്. എസ്സി - എസ്ടി, ഒഇസി വിദ്യാർഥികൾ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികൾ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശമുണ്ട്. ഫെബ്രുവരി 19 മുതൽ 23 വരെയാണ് എസ്എസ്എൽസി മോഡൽ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പോക്കറ്റടിക്കുന്ന സര്‍ക്കാര്‍ എന്നാണ് കെഎസ്യു നടപടി വിശേഷിപ്പിച്ചത്. ഈ നീക്കം തടയുമെന്നും കെഎസ്യു വ്യക്തമാ...
Comments
Post a Comment